കണ്ണൂരിൽ സിപിഐഎം സംരംഭത്തിനെതിരെ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. സിപിഐഎം, ഡിവൈഎഫ് ഐ നേതാക്കൾ ഭാരവാഹികളായ ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. പതിനായിരത്തിലേറെ റസിപ്റ്റുകൾ അച്ചടിച്ച് കോളേജ് നിർമാണത്തിൻ്റെ പേരിൽ പണം പിരിച്ചെന്നും, 1000 മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികൾ സമാഹരിച്ചെന്നും ഓഹരി ഉടമകൾ പറയുന്നു. എന്നാൽ പിരിച്ച തുക എത്ര, ഭൂമി വാങ്ങിയത് എവിടെ എന്നതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് ആക്ഷേപം. എന്നാൽ കോളജിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെൻ്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൊസൈറ്റി പ്രസിഡൻ്റ് കൂടിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ്റെ വിശദീകരണം .