ബാലഗോകുലം സമ്മേളനത്തിൽ ഉദ്ഘാടകനായി എംജി യൂണിവേഴ്സിറ്റി വിസി; വീണ്ടും വിവാദം

മാവേലിക്കരയിൽ വച്ച് നടന്ന ബാലഗോകുലത്തിൻ്റെ ചടങ്ങിലാണ് യൂണിവേഴ്സിറ്റി വിസി ഡി. മാവൂത്ത് പങ്കെടുത്തത്.
ബാലഗോകുലം സമ്മേളനത്തിൽ ഉദ്ഘാടകനായി എംജി യൂണിവേഴ്സിറ്റി വിസി; വീണ്ടും വിവാദം
Published on
Updated on

ആലപ്പുഴ: സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ എംജി യൂണിവേഴ്സിറ്റി വിസി പങ്കെടുത്തതിൽ വിവാദം. മാവേലിക്കരയിൽ വച്ച് നടന്ന ബാലഗോകുലത്തിൻ്റെ ചടങ്ങിലാണ് യൂണിവേഴ്സിറ്റി വിസി ഡി. മാവൂത്ത് പങ്കെടുത്തത്.

ബാലഗോകുലം സമ്മേളനത്തിൽ ഉദ്ഘാടകനായി എംജി യൂണിവേഴ്സിറ്റി വിസി; വീണ്ടും വിവാദം
IMPACT | 'ഉദ്യോഗസ്ഥർ റെഡി'; വയനാട് ടൗൺഷിപ്പ് നിർമാണം അവതാളത്തിലായെന്ന വാർത്തയിൽ നടപടി

ബാലഗോകുലത്തിൻ്റെ ദക്ഷിണ കേരള വാർഷിക സമ്മേളനത്തിൻ്റെ ഉദ്ഘാടകനായാണ് മാവൂത് ചടങ്ങിനെത്തിയത്. ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ വിസിമാർ പങ്കെടുത്തതിലെ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം ഉടലെടുത്തത്.

കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി ഡി. മാവൂത്ത്, മലയാളം സർവകലാശാല വിസി സി.ആർ. പ്രസാദ് എന്നിവരാണ് 'സംഘപരിവാറിൻ്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്. വിസിമാർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും, അവഡ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.

ബാലഗോകുലം സമ്മേളനത്തിൽ ഉദ്ഘാടകനായി എംജി യൂണിവേഴ്സിറ്റി വിസി; വീണ്ടും വിവാദം
"നേതൃസ്ഥാനത്ത് ഇരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു"; എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

വിസിമാർ രാജിവയ്ക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. വിസിമാർ കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച് ഗണവേഷം കെട്ടി ആർഎസ്എസ് ശാഖകളിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com