ടി.കെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം

നടപടി പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിന് എതിരെ രംഗത്ത് വന്നതിന് പിന്നാലെ
ടി.കെ ഗോവിന്ദൻ
ടി.കെ ഗോവിന്ദൻ
Published on
Updated on

കണ്ണൂർ: കണ്ണൂരിൽ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിന് എതിരെ രംഗത്ത് വന്ന ടി.കെ ഗോവിന്ദനെ പുറത്താക്കാൻ ജില്ല ഘടകത്തിന് നിർദേശം നൽകി സിപിഐഎം സംസ്ഥാന നേതൃത്വം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ വൈകിട്ട് മലപ്പട്ടത്ത് രാഷ്ട്രീയ വിശദീകരണയോഗം ചേരും. എ.വി ജയരാജൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ സംസാരിക്കും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത് രണ്ടാമത്തെ ആളാണ് കണ്ണൂർ രാഷ്ട്രീയത്തിൽ പാർട്ടിക്കെതിരെ വിമത സ്വരം ഉയർത്തി പുറത്താകുന്നത്. നേരത്തെ വി. കുഞ്ഞി കൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 60 വർഷത്തോളമായി പാർട്ടിയുടെ കണ്ണൂരിലെ നേതാവും കൂടിയാണ് ടി.ഗോവിന്ദൻ. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിനെതിരെ ടി. ഗോവിന്ദൻ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ എന്ന നിലയിലാണ് പി.കകെ. ശ്യാമളയ്ക്കെതിരെ എതിർപ്പുയർന്നത്.

Related Stories

പി.കെ. ശശി
"തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്"; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
MV Govindan says there is an effort to promote saffronization in the university
പ്രതിസന്ധിഘട്ടത്തിൽ പിണറായി തന്നെ പാർട്ടിയെ നയിക്കുന്നതാണ് നല്ലത്, ഏത് പ്രതിസന്ധിയെയും നേരിടാൻ അദ്ദേഹത്തിന് കഴിയും: ടി.കെ. ഗോവിന്ദൻ
News Malayalam 24x7
newsmalayalam.com