അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു; സെന്‍റ്. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം കുര്‍ബാന ആരംഭിച്ചു

കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ മാര്‍പാപ്പയുടെ പ്രതിനിധിയെ പോലും കയ്യേറ്റം ചെയ്ത സ്ഥലമാണ് കത്തീഡ്രല്‍ ബസലിക്ക.
അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു; സെന്‍റ്. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം കുര്‍ബാന ആരംഭിച്ചു
Published on
Updated on

എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു. അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം ഡിസംബര്‍ 1-ാം തീയ്യതി മുതല്‍ കുര്‍ബാന വീണ്ടും ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് മങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഇന്ന് രാവിലെയും ബസിലിക്കയില്‍ കുര്‍ബാന നടന്നു. കുര്‍ബാന എല്ലാം ജനാഭിമുഖ കുര്‍ബാനകളായിരുന്നു. ഏകീകൃത കുര്‍ബാന അനുകൂലികള്‍ക്ക് ഇത് വലിയ തിരിച്ചടിയായി.

അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു; സെന്‍റ്. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം കുര്‍ബാന ആരംഭിച്ചു
രാഹുൽ തമിഴ്‌നാട്ടിൽ; നിർണായക വിവരം ലഭിച്ചെന്ന് അന്വേഷണസംഘം

എല്ലാ പള്ളികളിലേയും പോലെ ഒരു കുര്‍ബാന മാത്രം കത്തീഡ്രല്‍ ബസലിക്കയിലും ഏകീകൃത കുര്‍ബാന ഉണ്ടാകും. കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ മാര്‍പാപ്പയുടെ പ്രതിനിധിയെ പോലും കയ്യേറ്റം ചെയ്ത സ്ഥലമാണ് കത്തീഡ്രല്‍ ബസലിക്ക.

News Malayalam 24x7
newsmalayalam.com