തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് എതിരായ ശിക്ഷാ വിധി മരവിപ്പിച്ച് തിരുവനന്തപുരം സെഷൻസ് കോടതി
ആൻ്റണി രാജു
ആൻ്റണി രാജുSource: Screengrab
Published on
Updated on

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് എതിരായ ശിക്ഷാ വിധി മരവിപ്പിച്ച് തിരുവനന്തപുരം സെഷൻസ് കോടതി. ആൻ്റണി രാജു കുറ്റക്കാരൻ എന്ന വിധി നിലനിൽക്കും. മൂന്ന് വർഷം തടവെന്ന നെടുമങ്ങാട് കോടതിയുടെ ഉത്തരവാണ് താത്കാലികമായാണ് മരവിപ്പിച്ചത്. അന്തിമ തീർപ്പ് വരും വരെയാണ് കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.

കഴിഞ്ഞ മാസം മൂന്നിനാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

ആൻ്റണി രാജു
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം: "കണക്കുകൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണം": വി. കുഞ്ഞികൃഷ്ണൻ

ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com