തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ എൽഡിഎഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പിണറായി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. നെല്ല് സംഭരിച്ച വകയില്‍ കർഷകർക്ക് നല്‍കാനുള്ളത് നാലുമാസത്തെ കുടിശികയാണ്. കേരള ബാങ്കിന് 800 കോടി രൂപ നൽകാനുണ്ട്. സപ്ലൈകോയും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.