"ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ എവിടെയെങ്കിലും വർഗീയ പരാമർശം നടത്തിയതായി തെളിയിക്കണം"; എ.കെ. ബാലനെതിരെ നിയമനടപടിയെന്ന് സംഘടന

ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു
"ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ എവിടെയെങ്കിലും വർഗീയ പരാമർശം നടത്തിയതായി തെളിയിക്കണം"; എ.കെ. ബാലനെതിരെ നിയമനടപടിയെന്ന് സംഘടന
Published on
Updated on

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ്റെ ആരോപണത്തിൽ നിയമനടപടിക്കൊരുങ്ങി സംഘടന. യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു.

പാലക്കാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വർഗീയ കലാപത്തിന് ശ്രമിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കയ്യാളുമെന്നും അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നുമാണ് എ.കെ. ബാലൻ്റെ പരാമർശം. ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്ലാമി വർഗീയമായ ഒരു പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

"ഇടത് മുന്നണി വീണ്ടും വരും. പിണറായി വിജയൻ നേതൃത്വം നൽകും. വർഗീയ കലാപങ്ങൾ തടഞ്ഞത് ഇടത് സർക്കാരാണ്. കേരളത്തിൽ നടക്കാൻ പാടില്ലാത്തത് പാലക്കാട് നടന്നു. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ചാണ് തടഞ്ഞത്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയൻ. മതന്യൂനപക്ഷങ്ങൾക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ ശക്തമായി ഇടതുപക്ഷം എതിർത്തു. ജമാഅത്തെ ഇസ്ലാമിയെക്കാൾ വലിയ വർഗീയതയാണ് ലീഗ് പറയുന്നത്," എ.കെ. ബാലൻ്റെ വാക്കുകൾ.

"ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ എവിടെയെങ്കിലും വർഗീയ പരാമർശം നടത്തിയതായി തെളിയിക്കണം"; എ.കെ. ബാലനെതിരെ നിയമനടപടിയെന്ന് സംഘടന
വി.ഡി. സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ; പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com