വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ വീണ്ടും പിടിയിൽ; ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയ ചിഞ്ചുവും അനീഷും വീണ്ടും പണം തട്ടി

സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിയത് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് പുതിയ അറസ്റ്റ്
ചിഞ്ചുവും അനീഷും
ചിഞ്ചുവും അനീഷുംSource: News Malayalam 24x7
Published on
Updated on

എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ വീണ്ടും പിടിയിൽ. ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ചിഞ്ചുവും അനീഷുമാണ് വീണ്ടും പിടിയാലായത്. സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിയത് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് പുതിയ അറസ്റ്റ്. ന്യൂസ് മലയാളം വാർത്തയെ തുടർന്ന് നേരത്തെ പുനലൂർ പൊലീസ് ഇവരെ പിടികൂടിയിരുന്നു.

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകളാണെന്നാണ് വിവരം. തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.

ചിഞ്ചുവും അനീഷും
നടിയെ ആക്രമിച്ച കേസ്: "സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങളും അധിക്ഷേപവും"; വ്യക്തിഹത്യക്കെതിരെ പരാതി നല്‍കി നടി

തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.

നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻ്റ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും ന്യൂസ് മലയാളത്തിന് ലഭിച്ചു.

ചിഞ്ചുവും അനീഷും
IMPACT | ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com