"ബസ് യാത്രയ്ക്കിടെ ഒരാൾ ശല്യപ്പെടുത്തി"; പൊലീസിൽ പരാതി നൽകി ഷിംജിതയുടെ സഹോദരൻ

പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യപ്പെടുത്തി എന്നാണ് സഹോദരൻ്റെ പരാതിയിൽ പറയുന്നത്...
"ബസ് യാത്രയ്ക്കിടെ 
ഒരാൾ ശല്യപ്പെടുത്തി"; പൊലീസിൽ പരാതി നൽകി 
ഷിംജിതയുടെ സഹോദരൻ
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: സോഷ്യൽ മീഡിയ അധിക്ഷേപത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിൽ പരാതി കൊടുത്ത് പ്രതി ഷിംജിതയുടെ സഹോദരൻ. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യപ്പെടുത്തി എന്നാണ് സഹോദരൻ സിയാദിൻ്റെ പരാതിയിൽ പറയുന്നത്. പയ്യന്നൂർ പോലീസിന് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.

സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഷിംജിത ഫോണിൽ ഏഴ് വീഡിയോകൾ ചിത്രീകരിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. ദീപക് ആത്മഹത്യ ചെയ്തത് മനോവിഷമത്തിൽ എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഷിംജിത ജാമ്യാപേക്ഷ സമർപ്പിച്ചു.

അസിസ്റ്റൻ്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

"ബസ് യാത്രയ്ക്കിടെ 
ഒരാൾ ശല്യപ്പെടുത്തി"; പൊലീസിൽ പരാതി നൽകി 
ഷിംജിതയുടെ സഹോദരൻ
ദീപക്കിൻ്റെ മരണം: "ചിത്രീകരിച്ചത് ഏഴ് വീഡിയോകൾ, സംഭവത്തിന് ശേഷം ഷിംജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയില്ല"; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഷിംജിതയും ദീപകും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിത വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് അധികാരപ്പെട്ട നിയമ കേന്ദ്രങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയതായും കാണുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

റിമാൻഡ് റിപ്പോർട്ടിൽ വിവാദ പരാമർശവും പൊലീസ് നടത്തുന്നുണ്ട്. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാൽ മറ്റ് സ്ത്രീകളും ഇത്തരം പ്രവർത്തികളിലേർപ്പെട്ട്, കൂടുതൽ ആത്മഹത്യകളുണ്ടാകുമെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com