"മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകും"; വിനോദിനിക്ക് സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് ബിന്ദു കൃഷ്ണ

പഠനച്ചെലവിൻ്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു.
"മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകും"; വിനോദിനിക്ക് സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് ബിന്ദു കൃഷ്ണ
Published on
Updated on

പാലക്കാട്: ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ വിനോദിനിക്ക് വനിതാ ശിശു വികസന വകുപ്പ് നൽകി വന്ന ധന സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. പഠനച്ചെലവിൻ്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

വിനോദിനിക്ക് മാസം തോറും ലഭിക്കേണ്ട ധനസഹായം മുടങ്ങിയെന്ന് അമ്മ പ്രസീത പരാതിപ്പെട്ടിരുന്നു. നാല് മാസമായി പഠന ചെലവിൻ്റെ സഹായം ലഭിച്ചില്ല. ചികിത്സ പിഴവ് വരുത്തിയ ഡോക്‌ടർമാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസീത ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു.

"മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകും"; വിനോദിനിക്ക് സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് ബിന്ദു കൃഷ്ണ
"വാക്ക് പാഴ്‌വാക്കായി"; പഠന ചെലവിൻ്റെ സഹായം ലഭിക്കുന്നില്ലെന്ന് വിനോദിനിയുടെ കുടുംബം

വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നും കുട്ടിയുടെ മാതാവ് പ്രസീത ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയത്.

News Malayalam 24x7
newsmalayalam.com