കോഴിക്കോട് കളക്‌ടറേറ്റ് അനധികൃത നിയമനം: റവന്യു വകുപ്പിലെ അഞ്ച് ടൈപ്പിസ്റ്റുകളെ പിരിച്ചുവിടാൻ ഉത്തരവ്

അനധികൃത തസ്തിക മാറ്റം വഴിയാണ് ഈ 5 നിയമനം നടത്തിയതെന്നാണ് ആക്ഷേപത്തെ തുടർന്നാണ് നടപടി
kozhikode Collectorate
കോഴിക്കോട് കളക്‌ടറേറ്റ് Source: News Malayalam 24x7
Published on

കോഴിക്കോട്: കളക്‌ടറേറ്റിൽ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. റവന്യൂ വകുപ്പിൽ ഒന്നര വർഷം മുൻപ് നിയമിതരായ അഞ്ച് ടൈപ്പിസ്റ്റുകൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അനധികൃത തസ്തിക മാറ്റം വഴിയാണ് ഈ 5 നിയമനം നടത്തിയതെന്നാണ് ആക്ഷേപത്തെ തുടർന്നാണ് നടപടി.

ജില്ലയിൽ ഒന്നര വർഷം മുൻപാണ് റവന്യൂ എസ്റ്റാബ്ലിഷ്മെൻ്റിൽ 5 പേരെ ക്ലർക്ക് – കം ടൈപ്പിസ്റ്റ് തസ്തികയിൽ പിഎസ്‌സി മുഖേന നിയമിച്ചത്. ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് തസ്തിക മാറ്റം വഴി എൽഡി ക്ലർക്കായി പിന്നീട് മാറ്റം കിട്ടണമെങ്കിൽ സർവീസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിയണമെന്നാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഉള്ളത്.

kozhikode Collectorate
"നിലമ്പൂരില്‍ തിരിച്ചടിയായത് എം.വി. ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം"; സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം

എന്നാൽ ചട്ടലംഘനം നടത്തി 5 ടൈപ്പിസ്റ്റുകളെ അനധികൃതമായി തസ്തിക മാറ്റത്തിലൂടെ ക്ലർക്ക് തസ്തികളിലേക്ക് മാറ്റുകയും ശേഷം ഒഴിവുവന്ന തസ്തികകളിലേക്ക് മറ്റ് അഞ്ച് ടൈപ്പിസ്റ്റുകളെ നിയമിക്കുകയായിരുന്നു. ഈ നിയമനങ്ങളിൽ വൻ തുകയുടെ പണമിടപാട് നടന്നതായി ആരോപണം ഉയർന്നിരുന്നു.

ഇതിനിടെ ഒഴിവുവന്ന 5 തസ്തികളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമെന്ന് ആവശ്യപ്പെട്ട റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ട്രിബ്യൂണൽ ഇടപെടൽ ഈ ടൈപ്പിസ്റ്റുകളെ പിരിച്ചു വിട്ട് തസ്തികളിൽ നിലവിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com