പി.കെ. ശ്രീമതിക്കെതിരായ ആരോപണങ്ങള്‍ അപലപനീയം; അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയന്‍

"സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്"
പി.കെ. ശ്രീമതി, പിണറായി വിജയന്‍
പി.കെ. ശ്രീമതി, പിണറായി വിജയന്‍
Published on
Updated on

സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ ആരോപണങ്ങളില്‍ മാധ്യമങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചും, നിയമപോരാട്ടത്തിന് പിന്തുണയറിയിച്ചും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പെൻഷൻ സംബന്ധിച്ച് ശ്രീമതിക്കെതിരെ ചില മാധ്യമങ്ങൾ ബോധപൂർവം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണ്. സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ പോരാടുന്ന ശ്രീമതിയുടെ കുടുംബസാഹചര്യങ്ങൾ വരെ മാധ്യമങ്ങൾക്ക് അറിയാത്തതല്ല. പക്ഷേ, വസ്തുതകൾക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ഒരു ആരോപണം ഉയർത്തുകയായിരുന്നു. അധമ മാധ്യമ പ്രവര്‍ത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് വിഷയത്തിൽ കണ്ടതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഐഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചർക്കെതിരെ എംഎൽഎ പെൻഷൻ സംബന്ധിച്ച് ചില മാധ്യമങ്ങൾ ബോധപൂർവ്വം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണ്. സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പൊതുരംഗത്ത് കറകളഞ്ഞ രാഷ്ട്രീയ ജീവിതം നയിക്കുന്ന നേതാക്കളെ അപമാനിച്ച് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

പി.കെ. ശ്രീമതി, പിണറായി വിജയന്‍
"ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ"; ഡോ.റാമിൻ്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച് ഹൈക്കോടതി

രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പി.ആർ. കൃഷ്ണൻ്റെ ഭാര്യയായ പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങുന്നതിനെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതി ടീച്ചര്‍ പി.ആർ. കൃഷ്ണന്റെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി ജനം ടിവി ഉൾപ്പെടെയുള്ള സംഘപരിവാര്‍ മാധ്യമങ്ങള്‍ കുപ്രചരണം ആരംഭിച്ചത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ പോരാടുന്ന ശ്രീമതി ടീച്ചറുടെ കുടുംബസാഹചര്യങ്ങൾ വരെ മാധ്യമങ്ങൾക്ക് അറിയാത്തതല്ല. പക്ഷെ വസ്തുതകൾക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ഒരു ആരോപണം ടീച്ചർക്കെതിരെ ഉയർത്തുകയായിരുന്നു.

പി.കെ. ശ്രീമതി, പിണറായി വിജയന്‍
'കള്ളന്‍ വിജയന്‍' വിവാദം: അങ്ങനെയൊരു ലേഖനം ഇല്ല, ഉണ്ടെങ്കിലല്ലേ കൊടുക്കേണ്ടത്? എം. സ്വരാജിനെ പിന്തുണച്ച് എം.വി. ഗോവിന്ദന്‍

വിഷയം വാര്‍ത്തയായ ഉടൻ തന്നെ നിയമസഭാ അധികാരികൾ ഈ ആരോപണം നിരസിച്ചുകൊണ്ട് കുറിപ്പിറക്കി. പി.ആർ. കൃഷ്ണൻ്റെ മകൻ പി.കെ. ശ്രീമതി ടീച്ചർക്ക് ഇതുമായി ബന്ധമില്ലെന്നും പ്രതികരിച്ചു. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ നാം കണ്ടത്.

പി.കെ. ശ്രീമതി എന്ന പേര് മാത്രം വച്ച് വസ്തുതാ അന്വേഷണം നടത്താതെ അത് സിപിഐഎം നേതാവായ പി.കെ. ശ്രീമതിയാണെന്ന് നിരുത്തരവാദപരമായി വിളിച്ചു പറയുന്നതാണോ മാധ്യമ പ്രവര്‍ത്തനം? ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ശ്രീമതി ടീച്ചര്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സഖാവ് ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

News Malayalam 24x7
newsmalayalam.com