"എൻ്റെ ചെറുകഥ മോഷ്ടിച്ച് സിനിമയാക്കി"; ദൃഢം സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ

വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി വാരികയിൽ എഴുതിയ കഥയാണ് സിനിമ ആക്കിയത് എന്നും ആർ. ശ്രീലേഖ പറഞ്ഞു.
"എൻ്റെ ചെറുകഥ മോഷ്ടിച്ച് സിനിമയാക്കി"; ദൃഢം സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ
Published on
Updated on

തിരുവന്തപുരം: ദൃഢം സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. തൻ്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമ നിർമിച്ചതെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വർഷങ്ങൾക്കു മുമ്പ് മാതൃഭൂമി വാരികയിൽ എഴുതിയ കഥയാണ് സിനിമ ആക്കിയത്. "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന പേരിലായിരുന്നു ചെറുകഥ എഴുതിയത് എന്നും ആർ. ശ്രീലേഖ പറഞ്ഞു.

കൂടാതെ തൻ്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമയെന്നും ശ്രീലേഖ ആരോപിച്ചു. തലക്കെട്ടിലും സാമ്യമുണ്ടെന്നും 'ഭൂത ഭവനം' എന്നായിരുന്നു ആ കഥക്കിട്ട പേര് എന്നും അവർ വ്യക്തമാക്കി.

"എൻ്റെ ചെറുകഥ മോഷ്ടിച്ച് സിനിമയാക്കി"; ദൃഢം സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ
"26ാം വയസിൽ എസ്ഐ ആകുന്ന പൊലീസുകാരുടെ ജീവിതമാണ് ദൃഢം"; സിനിമയുടെ തിരക്കഥാകൃത്തുക്കള്‍

ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

News Malayalam 24x7
newsmalayalam.com