കുഞ്ഞുണ്ടായാൽ രാഷ്‌ട്രീയ ഭാവി തകരും, ബെംഗളൂരുവിൽ നിന്ന് രാഹുലിൻ്റെ സുഹൃത്ത് മരുന്ന് എത്തിച്ചു; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

20 പേജോളം വരുന്ന മൊഴിയാണ് പെൺകുട്ടി അന്വേഷണസംഘത്തിന് നൽകിയത്.
കുഞ്ഞുണ്ടായാൽ രാഷ്‌ട്രീയ ഭാവി തകരും, ബെംഗളൂരുവിൽ നിന്ന് രാഹുലിൻ്റെ സുഹൃത്ത്  മരുന്ന് എത്തിച്ചു; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുണ്ടായാൽ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുൽ പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി. ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന് രാഹുലിൻ്റെ സുഹൃത്താണ് ബെംഗളൂരുവിൽ നിന്ന് എത്തിച്ചതെന്നും, മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിൻ്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. 20 പേജോളം വരുന്ന മൊഴിയാണ് പെൺകുട്ടി അന്വേഷണസംഘത്തിന് നൽകിയത്. മൊഴിയെടുപ്പ് അഞ്ചര മണിക്കൂറോളമാണ് നീണ്ടത്.

കുഞ്ഞുണ്ടായാൽ രാഷ്‌ട്രീയ ഭാവി തകരും, ബെംഗളൂരുവിൽ നിന്ന് രാഹുലിൻ്റെ സുഹൃത്ത്  മരുന്ന് എത്തിച്ചു; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

ഇന്ന് രാവിലെയാണ് രാഹുലിനെതിരെ വലിയമല സ്റ്റേഷനിൽ രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം, വിശ്വാസവഞ്ചന എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

കുഞ്ഞുണ്ടായാൽ രാഷ്‌ട്രീയ ഭാവി തകരും, ബെംഗളൂരുവിൽ നിന്ന് രാഹുലിൻ്റെ സുഹൃത്ത്  മരുന്ന് എത്തിച്ചു; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഹൂ കെയേഴ്‌സ്'അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു; ഇന്ന് കേരളം 'വി കേയേഴ്‌സ്' എന്ന് മറുപടി നല്‍കി

രാഹുലിനെതിരായ പരാതി നേമം സ്റ്റേഷനിൽ കേസ് റീ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസിൽ , സീറോ എഫ്ഐആറാണ് ഇട്ടിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് അങ്ങോട്ട് മാറ്റാൻ തീരുമാനം എടുത്തത്. യുവതിയുടെ രഹസ്യ മൊഴി എടുക്കാൻ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com