മണ്ഡലകാലത്തിന് തുടക്കം ; ശബരിമല നട ഇന്ന് തുറക്കും, പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

ഇരുമുടിയേന്തി വരുന്ന ശബരിമല നിയുക്ത മേൽശാന്തി ഇ ഡി പ്രസാദിനെയും മാളികപ്പുറം നിയുക്ത മേൽശാന്തി എംജി മനുവിനെയും തന്ത്രി സ്വീകരിക്കും.
ശബരിമല
ശബരിമലSource: Social Media
Published on

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നടതുറന്ന് ആഴി തെളിയിക്കും. തുടർന്ന് പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാർ ചുമതല ഏറ്റെടുക്കും.

പമ്പയിൽ നിന്ന് ഉച്ചമുതൽ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങി . വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി മൂന്ന് ദിവസത്തിലേറെയായി പമ്പയിൽ ക്യാമ്പ് ചെയ്ത ഭക്തർ ഉൾപ്പെടെ സന്നിധാനത്തേക്ക് തിരിച്ചു. 70,000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെയും ഇരുപതിനായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ മാസം മുഴുവൻ ദിവസങ്ങളിലും ബുക്കിംഗ് ഇതിനോടകം പൂർത്തിയായി.

വൈകിട്ട് 5 മണിക്ക് തന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നടതുറക്കും. പിന്നീട് ശ്രീകോവിൽ തെളിയിക്കുന്ന ദീപം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ സമർപ്പിക്കും. പുതിയ മേൽശാന്തിമാരും ഇന്ന് ചുമതലയേറ്റെടുക്കും. ഇരുമുടിയേന്തി വരുന്ന ശബരിമല നിയുക്ത മേൽശാന്തി ഇ ഡി പ്രസാദിനെയും മാളികപ്പുറം നിയുക്ത മേൽശാന്തി എംജി മനുവിനെയും തന്ത്രി സ്വീകരിക്കും. തുടർന്ന് ശുദ്ധിക്രിയകൾ ഉൾപ്പെടെ നടത്തും. ഇന്ന് വിശേഷാൽ പൂജകൾ ഉണ്ടാവില്ല. 10.50 ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കുന്നതോടെ നിലവിലെ മേൽശാന്തി പടിയിറങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com