"വിരലടയാളം ഇഡി ബലം പ്രയോഗിച്ച് പതിപ്പിച്ചു"; രോഗാവസ്ഥയിൽ പോലും മാനസികമായി പീഡിപ്പിച്ചു, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിച്ച് ശശിധരൻ കർത്ത

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്.
Sasidharan Kartha submits affidavit to withdraw statement
മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിച്ച് ശശിധരൻ കർത്ത
Published on
Updated on

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

Sasidharan Kartha submits affidavit to withdraw statement
മുഴുവൻ ജനറേറ്ററുകളും അടിയന്തരമായി പ്രവർത്തിപ്പിക്കണം; മൂലമറ്റം പവർ ഹൗസിൽ വാർഷിക അറ്റകുറ്റപ്പണി ഒഴിവാക്കാൻ കെഎസ്ഇബി ചെയർമാൻ്റെ നിർദേശം

ചോദ്യം ചെയ്യലിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യൽ മാനസിക-ശാരീരിക പീഡനം ആയിരുന്നുവെന്നും കർത്ത പറഞ്ഞു. കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Sasidharan Kartha submits affidavit to withdraw statement
വ്യാജ ആധാർ കാർഡ്, സ്പായിൽ ജോലി; കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശിനികൾ അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com