സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച; റിപ്പോർട്ട് നൽകി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ

അതേസമയം, ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ മന്ത്രി നിർദേശം നൽകി
സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച; റിപ്പോർട്ട് നൽകി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ
Published on

എറണാകുളം: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടി മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. സ്കൂളിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച; റിപ്പോർട്ട് നൽകി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ
അബിൻ വർക്കിയെ പിന്തുണച്ച് വി.എസ്. ശിവകുമാർ, "വെട്ടി മുറിച്ചാൽ വരുന്നത് ത്രിവർണമെന്ന്" ഫേസ്ബുക്ക് പോസ്റ്റ്; പുതിയ "ബ്ലഡ് ഗ്രൂപ്പ്" കണ്ടുപിടിച്ചെന്ന് വി. ശിവൻകുട്ടി

അതേസമയം, ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ വി‍ദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്ന് വി‍ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com