തിരുവനന്തപുരം: കോർപ്പറേഷൻ മേയർ വി.വി. രാജേഷിന് എതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി. കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. വി.വി. രാജേഷിന്റെ ഒത്താശയോടുകൂടിയാണ് തലസ്ഥാനനഗരിയിൽ ആക്രമണം നടക്കുന്നതെന്നും ശിവൻകുട്ടി വിമർശിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നയപരമായ തീരുമാനം യുഡിഎഫ് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സമൂഹത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നതിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. വി.ഡി. സതീശൻ അധികാരത്തിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞ് വോട്ട് നേടി. എല്ലാ കാര്യത്തിലും യു ടേൺ അടിക്കുന്ന സമീപനമാണ് നിലവിൽ. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി പോലും ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.