ഓഡിയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറൻസിക് പരിശോധന നടത്താൻ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠൻ

കോൺഗ്രസ് ഇരയ്ക്കൊപ്പമോ വേട്ടക്കാരന് ഒപ്പമോ എന്ന ചോദ്യത്തിന് ഉൾപ്പെടെ വി. കെ. ശ്രീകണ്ഠൻ മറുപടി നൽകിയില്ല
വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ
വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
Published on
Updated on

പാലക്കാട്: ലൈംഗികാരോപണങ്ങളിൽ കുരുക്കിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറൻസിക് പരിശോധന നടത്തൂ എന്നായിരുന്നു വി.കെ. ശ്രീകണ്ഠൻ്റെ ഉത്തരം.

കോൺഗ്രസ് ഇരയ്ക്കൊപ്പമോ വേട്ടക്കാരന് ഒപ്പമോ എന്ന ചോദ്യത്തിന് ഉൾപ്പെടെ വി. കെ. ശ്രീകണ്ഠൻ മറുപടി നൽകിയില്ല. കേസിൽ വിശദമായി അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു എംപിയുടെ ഉത്തരം. യുവതി ഇന്നലെയാണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ച് തന്നെ തെളിവുകളില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് സമർപ്പിച്ച കേസാണിത്. മാധ്യമങ്ങളല്ല കോടതിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും എംപി പറഞ്ഞു.

വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? ഫേസ്‌ബുക്ക് പോസ്റ്റുമായി ആർ. ശ്രീലേഖ

സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ വി.കെ. ശ്രീകണ്ഠൻ വിമർശനമുന്നയിച്ചു. കഴിഞ്ഞ മൂന്നുമാസമായി പൊലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് വി.കെ. ശ്രീകണ്ഠൻ എംപി ഉയർത്തിയത്. ആഭ്യന്തരവകുപ്പ് പരാജയമല്ലേ എന്നും എംപി ചോദിച്ചു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം രാഹുൽ പാലക്കാട് കോൺഗ്രസിൻ്റെ ഔദ്യോഗികമായ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും എംപി പറഞ്ഞു.

സ്വർണക്കൊള്ളയെ മുന്നിൽ നിർത്തി രാഹുൽ വിഷയത്തിൽ പ്രതിരോധം തീർക്കുകയാണ് വി.കെ. ശ്രീകണ്ഠൻ. "സ്വർണക്കൊള്ള കേസിൽ ആരും ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്? മുൻ സിപിഐഎം എംഎൽഎയെ അറസ്റ്റ് ചെയ്തിട്ടും പാർട്ടി എന്ത് നടപടിയെടുത്തെന്ന് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണ്?" എന്നീ ചോദ്യങ്ങൾ എംപി ഉന്നയിച്ചു.

വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ
ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് പത്തനംതിട്ട സ്വദേശി ജോബി ജോസഫ്; ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ മൊഴി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com