തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: കേസെടുക്കാൻ പൊലീസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നാണ് സുമയ്യയുടെ ആവശ്യം
ജനറൽ ആശുപത്രി തിരുവനന്തപുരം
ജനറൽ ആശുപത്രി തിരുവനന്തപുരംSource: ഫയൽ ചിത്രം
Published on

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ പൊലീസ് കേസെടുക്കും. പരാതിക്കാരിയായ കാട്ടാക്കട സ്വദേശി സുമയ്യയുടെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് സുമയ്യ പറയുന്നു. സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നാണ് സുമയ്യയുടെ ആവശ്യം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തെ നിസ്സാരവൽക്കരിക്കുന്ന നടപടിയായിരുന്നു ആരോഗ്യവകുപ്പിൻ്റേത്. ഗൈഡ് വയർ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ് സുമയ്യയുടെ സഹോദരൻ കൻ്റോൺമെൻ്റ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സുമയ്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

ജനറൽ ആശുപത്രി തിരുവനന്തപുരം
കുടിശ്ശിക 158 കോടി രൂപ! സർക്കാർ കാത്ത് ലാബുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

സംഭവത്തിൽ ഡിഎംഒയ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ ഇന്ന് പരാതി നൽകി. നേരത്തെ സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. പരാതി നൽകിയ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്തു വന്ന സാഹചര്യത്തിൽ നഷ്ട പരിഹാരം നൽകണമെന്ന ആവശ്യത്തിൽ ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് പ്രധാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com