മത്സ്യത്തൊഴിലാളികൾക്ക് അവഗണന; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഇന്നത്തെ പ്രധാന വാർത്തകൾ
മത്സ്യത്തൊഴിലാളികൾക്ക് അവഗണന; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

മത്സ്യത്തൊഴിലാളികൾക്ക് അവഗണന; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് കെ. രാജൻ ആരോപിച്ചു. പുനർഗേഹം പദ്ധതിയുടെ ഭാവി എന്താകും എന്നതിൽ ആളുകളിൽ ആശങ്കയുണ്ട്. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

യുഡിഎഫ് സർക്കാർ മദ്യനയം വ്യക്തമാക്കണം: എ.കെ. ബാലൻ

യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ലെന്ന് എ.കെ.ബാലൻ. മദ്യനയം വ്യക്തമാക്കാത്ത നികുതി നിർദേശം വച്ച് ധനകാര്യം അവതരിപ്പിക്കുന്നത്. ഇത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നില്ല. ഇത് നിയമസഭയോടും സാമാജികരോടുമുള്ള വെല്ലുവിളിയാണ്. ധനകാര്യ ബിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ സുധീരൻ ആവശ്യപ്പെട്ടത് പോലെ നികുതി നിർദേശം ഒഴിവാക്കി വേണം അവതരിപ്പിക്കാനെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു

ഫിഷറീസ് മന്ത്രിക്കെതിരായ പരാമർശം: സഭയിൽ ഭരണപക്ഷ ബഹളം

ഫിഷറീസ് മന്ത്രിക്കെതിരായ പരാമർശത്തിൽ സഭയിൽ ഭരണപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേട് എന്ന പിണറായിയുടെ പരാമർശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രി അദ്ദേഹത്തിൻ്റെ കാര്യം വളരെ ഭംഗിയായി പറഞ്ഞു. മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടെന്ന് തരത്തിൽ മറ്റൊരു മന്ത്രി ഇടപെട്ടു എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പിണറായി വിജയൻ മറുപടി പറഞ്ഞു. ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് ആദ്യഗഡു നൽകി തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി

ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫൂർ.1,500 രൂപ ആദ്യ ഗഡു നൽകി തുടങ്ങി. മൂന്ന് ജില്ലകളിലെ വിതരണം പൂർത്തിയാക്കി. ബാക്കി ജില്ലകളിൽ ഉടൻ വിതരണം പൂർത്തിയാക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി ആവിഷ്കരിക്കും.

സ്കൂളുകളിൽ പി.ടി പീരീഡിൽ പി.ടി തന്നെ മതി: ഒ.ജെ. ജനീഷ്

സ്കൂളുകളിലെ കായിക പീരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകും.

സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കില്ല: സി.പി. ജോൺ

സ്വകാര്യ ബസ് പ്രതിസന്ധി കുറയ്ക്കാനാണ് നികുതി പകുതിയായി കുറച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. നെയ്യാറ്റിൻകര താലൂക്കിൽ സ്വകാര്യ ബസGകൾ പ്രതിസന്ധി നേരിടുന്നില്ല. മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് മേഖലക്കും പ്രതിസന്ധിയില്ല. കെഎസ്ആർടിസി ബസ് അധികമുള്ള സ്ഥലത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. അവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗമന്ത്രി പറഞ്ഞു.

അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും: ഗതാഗതമന്ത്രി സി.പി. ജോൺ

വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണ്. എങ്കിലും അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അമിത വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും ഗതാഗതമന്ത്രി സഭയിൽ പറഞ്ഞു.

പ്ലസ്ടു പഠനകാലത്ത് വിദ്യാർഥികൾക്ക് പ്രീ ലൈസൻസ് ട്രെയിനിങ്: സി.പി. ജോൺ

പ്ലസ് ടു പഠനകാലത്ത് വിദ്യാർഥികൾക്ക് പ്രീ ലൈസൻസ് ട്രെയിനിംഗ് നൽകുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യും. പ്ലസ് ടു കഴിയുമ്പോൾ തന്നെ ലൈസൻസ് കൊടുക്കാവുന്ന തരത്തിലാണ് പദ്ധതിയെന്നും ഗതാഗതമന്ത്രി പറഞ്ഞു

ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിന് താഴെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത്രയും വില കുറയുന്നത് ആദ്യം. പെട്രോള്‍, ഡീസല്‍ വിലയില്‍ ഉടനടി കുറവുണ്ടായേക്കില്ല. നേരത്തെയുണ്ടായ നഷ്ടം നികത്തേണ്ടതുണ്ടെന്ന നിലപാടില്‍ എണ്ണകമ്പനികള്‍

ചൂണ്ടല്‍ സ്‌കൂളിന് ഇന്നും അവധി

തെരുവ് നായ ശല്യം രൂക്ഷമായ ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് രണ്ടാം ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.

നായകളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുത്തു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

ഓപ്പറേഷന്‍ തൂഫാന്‍ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ ആക്രമണം നടത്തി

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഷിബുവാണ് ഇന്നലെ ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

ഓപ്പറേഷന്‍ തൂഫാന്‍ വളന്റിയറാകാന്‍ കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍പന്തിയില്‍ ഷിബു ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു. ഈ യോഗം ഡിസിസി തള്ളിപ്പറഞ്ഞിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം

നിയമനത്തില്‍ എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പി.എം. നിയാസ് മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവരെ കണ്ട് നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെടും. എന്‍. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് പി.എം. നിയാസിന്റെ നിലപാട്.

ട്രംപിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീം കോടതി വിധി

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് പദവിയിലെ അധികാരങ്ങള്‍ക്ക് വന്‍ വര്‍ധന. സ്വതന്ത്ര ഫെഡറല്‍ ഏജന്‍സികളുടെ തലവന്മാരെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശരിവെച്ചുകൊണ്ട് യുഎസ് സുപ്രീം കോടതിയാണ് പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഗണ്യമായി വിപുലീകരിച്ചു.

സുപ്രീം കോടതി ഒരേ ദിവസം രണ്ട് പ്രധാന കേസുകളിലാണ് വിധി പറഞ്ഞത്. ഇതില്‍ ഒന്നില്‍ ട്രംപിന് അനുകൂലമായും മറ്റൊന്നില്‍ ട്രംപിന് തിരിച്ചടിയായും കോടതി നിലപാടെടുത്തു. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അംഗമായ റെബേക്ക സ്ലോട്ടറെ ട്രംപ് പുറത്താക്കിയതിനെ കോടതി അനുകൂലിച്ചു. സ്വതന്ത്ര ഏജന്‍സികളുടെ തലവന്മാരെ മാറ്റാന്‍ പ്രസിഡന്റിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി വിധിച്ചു.

എന്നാല്‍, ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതി തടഞ്ഞു. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ കുക്കിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലിസ കുക്കിനെതിരെ വായ്പാ തട്ടിപ്പ് ആരോപിച്ചുകൊണ്ട് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുന്നതുവരെ പദവിയില്‍ തുടരാന്‍ ലിസ കുക്കിന്, സുപ്രീം കോടതി അനുമതി നല്‍കി.

ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുഡിഎഫ് വനിത കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് കേസ്. കൗണ്‍സിലര്‍മാരായ ഷേര്‍ലിയെയും അനിതയെയും ചെമ്പഴന്തി ഉദയന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് എഫ്‌ഐആര്‍.

ചെമ്പഴന്തി ഉദയന്‍ വനിതാ കൗണ്‍സിലറുടെ കഴുത്തിനു പുറകില്‍ ബലമായി അടിച്ചു. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്‌ഐആര്‍

News Malayalam 24x7
newsmalayalam.com