ആരിഫ് മുഹമ്മദ്‌ ഖാൻ ഭരണഘടന വിരുദ്ധ ഇടപെടലുകൾ മാത്രം നടത്തിയ ഗവർണർ; എം.വി. ഗോവിന്ദൻ

സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. രാജേന്ദ്ര വിശ്വനാഥ് അർലെകർ പുതിയ കേരള ഗവർണറായി ചുമതലയേൽക്കും.
ആരിഫ് മുഹമ്മദ്‌ ഖാൻ ഭരണഘടന വിരുദ്ധ ഇടപെടലുകൾ മാത്രം നടത്തിയ ഗവർണർ; എം.വി. ഗോവിന്ദൻ
Published on

ആരിഫ് മുഹമ്മദ്‌ ഖാൻ ഭരണഘടന വിരുദ്ധ ഇടപെടലുകൾ മാത്രം നടത്തിയ ഗവർണറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരിഫ് മുഹമ്മദ്‌ ഖാനെ മഹത്വവത്കരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു.പുതിയ ഗവർണറെകുറിച്ച് മുൻധാരണ വേണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.പുതിയ ഗവർണർ ഭരണഘടനപരമായി പ്രവർത്തിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയത്. ബിഹാർ ഗവർണറായാണ് പുതിയ നിയമനം. സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. രാജേന്ദ്ര വിശ്വനാഥ് അർലെകർ പുതിയ കേരള ഗവർണറായി ചുമതലയേൽക്കും.

സർവകലാശാല വിസി നിയമനം മുതല്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. ഗവർണർ സംഘപരിവിറിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നായിരുന്നു സർക്കാരിന്‍റെ ആരോപണം.

പുതിയ ഗവർണർ രാജേന്ദ്ര ആര്‍ലേകറും ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാർ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com