തരൂരിൻ്റെ ലേഖനത്തിലെ വസ്തുതയെ പരിഹസിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ആക്രമിക്കുന്നത് എഴുതിയ ആളെയെന്ന് എം. വി. ഗോവിന്ദൻ

കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. 'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്.
തരൂരിൻ്റെ ലേഖനത്തിലെ വസ്തുതയെ പരിഹസിക്കാൻ കോൺഗ്രസ്  ശ്രമിക്കുന്നു; ആക്രമിക്കുന്നത് എഴുതിയ ആളെയെന്ന് എം. വി. ഗോവിന്ദൻ
Published on

ഡോ. ശശി തരൂർ എംപിയുടെ  വിവാദ ലേഖനത്തിൽ പറയുന്ന വസ്തുതയെ പരിഹസിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. ശരിയായ കാര്യം അവതരിപ്പിച്ചതാണ് തരൂർ ചെയ്ത പാതകം.ലേഖനത്തിന്റെ ഉള്ളടക്കത്തെ അല്ല, എഴുതിയ ആളെയാണ് കോൺഗ്രസ് കടന്നാക്രമിക്കുന്നത്. തരൂരിൻ്റേത് ശരിയായ ദിശാബോധത്തോടെയുള്ള വിശദീകരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


തരൂരിനെ പിന്തുണച്ച് നേരത്തേയും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു. ശശി തരൂർ ലേഖനം ചില പത്രങ്ങൾ തമസ്ക്കരിച്ചു. ഉള്ള വസ്തുതകൾ തുറന്നുകാണിക്കാൻ തരൂരിന് സാധിച്ചു. വ്യവസായ രംഗത്തെ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് തരൂർ പറഞ്ഞു വെച്ചത്. ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ നേരത്തേ പറഞ്ഞിരുന്നു. ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിൻ്റേയും മഴവിൽ സഖ്യത്തിന്റേയും ധാരണയാണ് തരൂർ മാറ്റിയത്. പുതിയ കേരളത്തിൻ്റെ വളർച്ചയെ ലോകത്തിനു മുന്നിൽ തരൂർ അവതരിപ്പിച്ചു. വസ്തുതാപരമായി പറയുന്നതിനെ അംഗീകരിക്കാൻ കഴിയാത്ത ആളുകളാണ് യുഡിഎഫിൻ്റെ ഭാഗമായുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഞങ്ങളാര് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല. രാഷ്ട്രീയമായി പറയുന്നതാണെന്ന് കരുതും. എന്നാൽ തരൂരിന് ഗഹനമായി പറയാനുള്ള കഴിവും ശേഷിയുമുണ്ട്. ഒരുമിച്ച് സമരം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ തയ്യാറാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുഡിഎഫുമായി ചേർന്ന് സമരം ചെയ്യാനും തയ്യാറാണ്. യുഡിഎഫ് എൽഡിഎഫ് എന്ന് നൽകേണ്ടതില്ല. കേന്ദ്രത്തിനെതിരെ മുഴുവൻ വിഭാഗങ്ങളെയും ചേർത്തുള്ള സമരമാണ് വേണ്ടത്. എന്ത് ചെയ്താലും കേരളത്തിലുള്ളവർ സഹിക്കുമെന്ന് പറയുന്നത് ശരിയായ സന്ദേശം അല്ലല്ലോ നൽകുന്നതെന്നും എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. 'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.


സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും, ചെന്നിത്തലയും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com