IMPACT|റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യ കടത്ത്; മുഖ്യപ്രതികൾ പിടിയിൽ

സന്ദീപിനെ കൊച്ചിയിൽ നിന്നും സുമേഷിനെ തൃശ്ശൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തതായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു.
IMPACT|റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യ കടത്ത്; മുഖ്യപ്രതികൾ പിടിയിൽ
Published on

ന്യൂസ് മലയാളം ബിഗ് ഇംപാക്ട്. റഷ്യൻ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടുത്തു നടത്തിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ.അറസ്റ്റിലായത് മുഖ്യ ഏജൻറ്മാരായ റഷ്യൻ പൗരത്വമുള്ള മലയാളി സന്ദീപ് തോമസും സഹായി സുമേഷ് ആന്റണിയും.ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളംങ്കോ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു.മനുഷ്യ കടത്തിന്റെ പ്രധാന ഏജൻറ് മാരാണ് ഇരുവരുമെന്നും കൂടുതൽ മലയാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും കൂലിപ്പട്ടാളത്തിൽ നിന്ന് മോചിതനായ തൃശ്ശൂർ സ്വദേശി സന്തോഷ് മുഖം ന്യൂസ് മലയാളത്തോട് പറഞ്ഞു.




റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിനെയും സന്ദീപ് ചന്ദ്രനെയും അടക്കം മനുഷ്യ കടത്തിനിരയാക്കിയ മുഖ്യപ്രതികളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം സന്ദീപിനെ കൊച്ചിയിൽ നിന്നും സുമേഷ് ആന്റണിയെ തൃശ്ശൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതികൾ മനുഷ്യുകടത്തിന്റെ മുഖ്യ കണ്ണികൾ ആണെന്നും കമ്മീഷണർ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു.



റഷ്യയിലേക്കുള്ള മനുഷ്യൻറെ പ്രധാന ഏജൻറ് ആണ് സന്ദീപ് എന്ന് കൂലിപട്ടാളത്തിൽ നിന്നും മോചിതനായ തൃശ്ശൂർ കൊടകര സ്വദേശി സന്തോഷ് ഷണ്മുഖം ന്യൂസ് മലയാളത്തോട് പറഞ്ഞു. സന്ദീപിന്റെ സഹായികളായി പ്രവർത്തിച്ചവരാണ് സുമേഷ് ആന്റണിയും സിബി ഔസേപ്പും. മരണമുഖത്തേക്കാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് അറിയാമായിരുന്നിട്ടും ഇവർ നിരവധി ആളുകളെ റഷ്യയിൽ എത്തിച്ചിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.


Also Read;  EXCLUSIVE | റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; പ്രധാന ഏജന്റ് റഷ്യൻ പൗരത്വമുള്ള മലയാളി, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവന്നിരുന്ന പൊലീസ് ഇന്നലെ രാത്രിയാണ് കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമായി ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സിബി ഔസേപ്പ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻറെയും ബിനിൽ ബാബുവിന്റെയും ഗുരുതരമായി പരിക്കേറ്റ ജയിൽ കുര്യന്റെയും ബന്ധുക്കൾ നൽകിയ പരാതി തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്.

കൂലി പട്ടാളത്തിൽ നിന്ന് മോചിതരായ മലയാളികളും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ദേശീയ അന്വേഷണം ഏജൻസികൾ അന്വേഷണം നടത്തുന്ന കേസിൽ മറ്റു ചില മലയാളികൾക്ക് കൂടി ബന്ധമുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ അനധികൃത റിക്രൂട്ടിംഗ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് വരുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com