നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിന് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് റിമാൻഡിൽ

മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അബ്ദുൽ വാഹിദിന്റെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും
നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിന് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് റിമാൻഡിൽ
Published on

മലപ്പുറത്ത് നിറത്തിന്റെ പേരിൽ അവഹേളിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയുടെ ഭർത്താവ് അബ്ദുൽ വാഹിദിനെ റിമാൻഡ് ചെയ്തു. മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അബ്ദുൽ വാഹിദിന്റെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നെത്തിയ അബ്ദുൾ വാഹിദ് പൊലീസ് പിടിയിലായത്.


നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ അവഹേളനത്തെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ ഷഹാന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും വാഹിദിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 27 നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിലും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com