
സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷന് വിപണി ഇടപെടല്‍ നടത്താനായി സർക്കാർ 225 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലനാണ് പണം അനുവദിച്ചതായി അറിയിച്ചത്. ഓണക്കാലത്ത് അവശ്യ- നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.
ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് അധികമായി ലഭ്യമാക്കിയിരിക്കുന്നത്. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. ഇതിന് പുറമെ 120 കോടി രൂപ അധികമായി നൽകാൻ ധന വകുപ്പ് തീരുമാനിക്കുകയായിരുന്നു. കിഴിഞ്ഞ തവണ 205 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് വകയിരുത്തിയിരുന്നത്. എന്നാല്‍ വിപണി ഇടപെടലുകള്‍ക്കായി, 391 കോടി രൂപ അനുവദിക്കുകയായിരുന്നു.