കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; 34കാരിക്ക് മരുന്ന് 61കാരിയുടെ X-RAY റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ

കളമശ്ശേരി സ്വദേശി അനാമികയാണ് മരുന്ന് മാറി നൽകിയതിന് ചികിത്സിച്ച ഡോക്ടർക്കും, എക്സ്-റേ വിഭാഗത്തിനും എതിരെ പരാതി നൽകിയത്
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; 34കാരിക്ക് മരുന്ന് 61കാരിയുടെ X-RAY റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
Published on

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്ക് മരുന്നു മാറി നൽകിയതായി പരാതി. കളമശ്ശേരി സ്വദേശി അനാമികയാണ് മരുന്ന് മാറി നൽകിയതിന് ചികിത്സിച്ച ഡോക്ടർക്കും, എക്സ്-റേ വിഭാഗത്തിനും എതിരെ പരാതി നൽകിയത്.

നടുവേദനയും കാലുവേദനയും കാരണമാണ് അനാമിക ആശുപത്രിയിൽ എത്തിയത്. എന്നാൽ, 34കാരിയായ അനാമികയ്ക്ക് മരുന്ന് നൽകിയത് 61കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. വീട്ടിൽ ചെന്ന് എക്സ്- റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ റിപ്പോർട്ട്‌ അല്ല എന്നും, പിഴവ് പറ്റിയെന്നും മനസിലായത്. മാറിയ റിപ്പോർട്ട് നോക്കി പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക പറയുന്നു. തിരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപ്പോയെന്ന് പിന്നീട് റേഡിയോളജിസ്റ്റ് പറഞ്ഞതായും കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകി. പരാതി ലഭിച്ചെന്നും, വിശദമായി അന്വേഷിക്കുമെന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com