'കാല്‍ വിരലിൽ പഴുപ്പ്, ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

രാജന്‍ ഗുരുതരാവസ്ഥയിലായെങ്കിലും ഒരാള്‍ പോലും തിരഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
'കാല്‍ വിരലിൽ പഴുപ്പ്, ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി
Published on

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല്‍ വിരലുകളുടെ പഴുപ്പു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന്‍ ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി.

എണ്‍പതുകാരനായ രാജന്റെ കാല്‍വിരലുകളുടെ പഴുപ്പിന് സര്‍ജന്റെ സേവനം ആവശ്യമായതിനാലാണ് അത്തോളിയിലെ സഹകരണ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ബുധനാഴ്ച രാത്രി 9.30 ഓടെ ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ രാജനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി. റൗണ്ട്‌സിനെത്തിയ ഹൗസ് സര്‍ജന്‍ കാലിലെ കെട്ടഴിച്ച് ഫോട്ടെയെടുത്ത ശേഷം മടങ്ങിയതായി കുടുംബം പറയുന്നു. പിന്നീട് ഡോക്ടര്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല.

ഇതിനിടെ രാജന്റെ ആരോഗ്യഅവസ്ഥ മോശമായതോടെ നഴ്‌സ് എത്തി ഇഞ്ചക്ഷന്‍ നല്‍കി. ഡോക്ടര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇന്‍ജക്ഷന്‍ നല്‍കിയതെന്ന് നേഴ്‌സ് അറിയിച്ചു. പിന്നാലെ രാജന്‍ ഗുരുതരാവസ്ഥയിലായെങ്കിലും ഒരാള്‍ പോലും തിരഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

പുലര്‍ച്ചയോടെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു. പിന്നീട് പോസ്റ്റുമോര്‍ട്ടം നടപടികളും ഏറെ വൈകിയെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. അഞ്ചംഗ ഡോക്ടര്‍മാരുള്‍പ്പെടുന്ന സംഘത്തോടാണ് അന്വേഷണം നടത്താന്‍ ഡിഎംഒ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ സംഭവം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷനും ആവിശ്യപെട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com