ശൂന്യമായ കടലാസും മഷിക്കുപ്പിയും പേനയും; എമ്പുരാൻ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി മുരളി ഗോപി

രാജ്യസഭയിലും എമ്പുരാൻ വിഷയം ചർച്ച ചെയ്യുമ്പോഴാണ് കവർ ചിത്രവുമായി മുരളി ഗോപി എത്തുന്നത്
ശൂന്യമായ കടലാസും മഷിക്കുപ്പിയും പേനയും; എമ്പുരാൻ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി മുരളി ഗോപി
Published on

 
എമ്പുരാൻ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പേജിൻ്റെ കവർ ചിത്രം മാറ്റി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ആവിഷ്കാര സ്വാതന്ത്രത്തിനെ ഓർമിപ്പിക്കും വിധത്തിൽ ശൂന്യമായ കടലാസും മഷിക്കുപ്പിയും പേനയുമാണ് കവർ ചിത്രത്തിലുള്ളത്. രാജ്യസഭയിലും എമ്പുരാൻ വിഷയം ചർച്ച ചെയ്യുമ്പോഴാണ് കവർ ചിത്രവുമായി മുരളി ഗോപി എത്തുന്നത്.

അതേസമയം, എമ്പുരാനിൽ വീണ്ടും കത്രിക വെക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം രം​ഗത്തെത്തി. 'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണ്. ചിത്രത്തിലെ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മുറിച്ച് മാറ്റണമെന്നാണ് എംഐഡിഎംകെയുടെ ആവശ്യം. എമ്പുരാൻ്റെ പ്രദർശനം തമിഴ്നാട് സർക്കാർ നിരോധിണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും പറഞ്ഞു. സിനിമക്കെതിരെ സംഘപരിവാർ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകൾ ചിത്രത്തിൽ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്.


സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായി. പ്രധാനമായും 24 ഭാഗങ്ങളാണ് ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com