മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി അജ്മലിന് ജാമ്യം

രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി അജ്മലിന് ജാമ്യം
Published on

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. രണ്ട് മാസത്തിനു ശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്.

2024 സെപ്റ്റംബര്‍ 15നാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് കുഞ്ഞുമോള്‍ മരിച്ചത്. സഹോദരി ഫൗസിയക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മല്‍, ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടി എന്നവര്‍ അറസ്റ്റിലായി. സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശ്രീക്കുട്ടിയെയും അജ്മലിനെയും പിടികൂടുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും, എംഡിഎംഎ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ പൊലീസ് സൂചിപ്പിച്ചിരുന്നു.

ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെടുത്തിരുന്നു. ഇവര്‍ 14ാം തീയതി ഹോട്ടലില്‍ താമസിച്ച് ലഹരി ഉപയോഗിച്ചതിന്റെ തെളിവുകളാണ് ഹോട്ടലില്‍ നിന്ന് പൊലീസിന് ലഭിച്ചത്.

അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതിയും പിന്നീട്, കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com