ആയുധം താഴെവച്ച് 1.96 കോടി തലയ്ക്ക് വിലയിട്ട നേതാക്കളും; ഛത്തീസ്ഗഡിൽ കീഴടങ്ങിയത് 63 മാവോയിസ്റ്റുകൾ

കീഴടങ്ങുന്ന ഓരോ കേഡറിനും 50,000 രൂപ സഹായവും നൈപുണ്യ പരിശീലനവും കൃഷിഭൂമി അടക്കം മറ്റു സൗകര്യങ്ങളുമാണ് സർക്കാർ വാഗ്ദാനം
63 Maoists surrender in Chhattisgarh
Source: X
Published on
Updated on

ദന്തേവാഡ: ഛത്തീസ്ഗഡിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങി. 1.96 കോടി രൂപ തലക്ക് വിലയിട്ട 36 മുതിർന്ന മാവോയിസ്റ്റ് നേതാക്കള്‍ അടക്കമാണ് ബസ്തറില്‍ കീഴടങ്ങിയത്. ദന്തേവാഡയിലെ ജില്ലാ റിസർവ് ഗാർഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ 18 സ്ത്രീകളും 45 പുരുഷ മാവോയിസ്റ്റുകളും ആയുധം താഴെവെച്ചു.

63 Maoists surrender in Chhattisgarh
ഇന്ത്യ-യുഎസ് വാണിജ്യ കരാർ; ഹവെഡ് ലുട്നിക്കിന്റെ വാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

കീഴടങ്ങിയവരിൽ ഏഴ് മാവോയിസ്റ്റ് കേഡർമാർ ഉൾപ്പെടുന്നു. അവർക്ക് 8 ലക്ഷം രൂപ വീതവും, ഏഴ് പേർക്ക് 5 ലക്ഷം രൂപ വീതവും, എട്ട് പേർക്ക് 2 ലക്ഷം വീതവും, 11 പേർക്ക് 1 ലക്ഷം വീതവും, മൂന്ന് പേർക്ക് 50,000 രൂപ വീതവും എന്നിങ്ങനെ ആകെ 1,19,50,000 രൂപയാണ് തലയ്ക്ക് വിലയിട്ടിരുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ദന്തേവാഡ പൊലീസിന്‍റെ 'പൂന മാർഗം' പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങൽ. കീഴടങ്ങുന്ന ഓരോ കേഡറിനും 50,000 രൂപ സഹായവും നൈപുണ്യ പരിശീലനവും കൃഷിഭൂമി അടക്കം മറ്റു സൗകര്യങ്ങളുമാണ് സർക്കാർ വാഗ്ദാനം. ദർഭ ഡിവിഷൻ, സൗത്ത് ബസ്തർ, വെസ്റ്റ് ബസ്തർ, മാഡ് ഏരിയ, ഒഡീഷ എന്നിവിടങ്ങളിൽ സജീവമായിരുന്ന മാവോയിസ്റ്റുകളാണ് ആയുധം താഴെ വച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്.

63 Maoists surrender in Chhattisgarh
കുഞ്ഞിൻ്റെ അസുഖത്തിന് കാരണം മന്ത്രവാദമെന്ന് ആരോപണം; ബിഹാറിൽ യുവതിയെ മർദിച്ചു കൊന്ന് അയൽക്കാർ

സമാധാനം, വിശ്വാസം, വികസനം എന്നിവ കൈവരിക്കുന്നതിനുള്ള മറ്റൊരു ചരിത്ര നാഴികക്കല്ലാണിതെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. ഈ നേട്ടത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ എന്നിവരുടെ പരിശ്രമവും ഉണ്ടെന്ന് ദിയോ സായ് കൂട്ടിച്ചേർത്തു. "തോക്കുകളല്ല, സംഭാഷണവും വികസനവുമാണ് ശാശ്വത പരിഹാരങ്ങൾ എന്നതിന്റെ തെളിവാണ് ഈ സംഭവം." എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഛത്തീസ്ഗഡ് സർക്കാരിന്റെ പുനരധിവാസ നയത്തെയും പ്രശംസിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com