ഹിമാചൽ പ്രദേശിലെ കുളുവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം

അഞ്ച് പേരുണ്ടായിരുന്ന കാറിലെ നാല് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Kulu accident
കുളുവിൽ അപകടം നടന്ന പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങൾSource: ANI
Published on

ഹിമാചൽ പ്രദേശിലെ കുളുവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം. റോഹ്തങ് പാസിലെ റാണിനലയിലാണ് കനത്ത മഴയെ തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അഞ്ച് പേരുണ്ടായിരുന്ന കാറിലെ നാല് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

അഞ്ച് യാത്രക്കാരുമായി സഞ്ചരിച്ച വാഹനം രഹ്‌നിനാലയ്ക്ക് സമീപം മലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് മണാലി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ഡി. ശർമ അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ വ്യക്തിക്ക് ചികിത്സയ്ക്കായി ശരിയായ വൈദ്യസഹായം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Kulu accident
മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെ ഔദ്യോഗിക വസതിയില്‍ നിന്നും ഉടന്‍ ഒഴിപ്പിക്കണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

ഹിമാചൽ പ്രദേശിലുടനീളം നിർത്താതെയുള്ള കനത്ത മഴയെ തുടർന്ന് നിരവധി റോഡുകൾ തടസപ്പെട്ടതായി സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്ററിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കുളു ജില്ലയാണ് റോഡ് ​ഗതാ​ഗതം ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ ജില്ല.

ഷിംലയിൽ ജലോഗിനടുത്ത് മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവം നടന്ന് ഏകദേശം ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 70ൽ അധികം ആയി ഉയർന്നതായി സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിൽ മഴയുമായി ബന്ധപ്പെട്ട മരണങ്ങളും അപകട മരണങ്ങളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഈ സാഹചര്യം കണക്കിലെടുത്ത്, എസ്.ഇ.ഒ.സി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 24x7 ഹെൽപ്പ് ലൈൻ - 1070 - ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് നിർദേശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com