ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെ ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കാൻ നിർബന്ധിതരാക്കി: പ്രതിരോധ മേധാവി ജനറൽ

ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും നിൽ ചൗഹാൻ പറഞ്ഞു.
Anil Chauhan
പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻSource: X
Published on
Updated on

ഡൽഹി: ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറാണ് പാകിസ്ഥാനെ ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കാൻ നിർബന്ധിതരാക്കിയതെന്ന് പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷന് ശേഷമുള്ള പാകിസ്ഥാൻ്റെ പുനഃക്രമീകരണ നടപടികൾ, അവർ പിന്തുടർന്നുപോയിരുന്ന ചില രീതികൾ തെറ്റായിരുന്നു എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. അതേസമയം, ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്ന വസ്തുതയും അനിൽ ചൗഹാൻ വെളിപ്പെടുത്തി.

Anil Chauhan
ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ സംഘര്‍ഷം; വ്യാപക അറസ്റ്റുമായി ഡല്‍ഹി പൊലീസ്

പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ലെ ഭേദഗതി ആ രാജ്യത്തിൻ്റെ ഉന്നത പ്രതിരോധ സംഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി എന്നാണ് വ്യക്തമാകുന്നത്. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്ദേശിച്ചിരുന്ന ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിർത്തലാക്കിയതായി ജനറൽ ചൗഹാൻ വിശദീകരിച്ചു. പകരം, പാകിസ്ഥാൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) എന്ന പദവി സൃഷ്ടിക്കുകയും ചെയ്തു.

Anil Chauhan
അയോധ്യ രാമക്ഷേത്ര പരിസരത്ത് നോൺവെജ് ഭക്ഷണത്തിന് വിലക്ക്

സമീപകാല പ്രവർത്തനങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഇന്ത്യയുടെ പ്രതിരോധ ആസൂത്രണത്തെ രൂപപ്പെടുത്തുന്നത് തുടരുമെന്നും, എല്ലാ അടിയന്തര സാഹചര്യങ്ങളിലും ബാധകമാകുന്ന ഒരു സ്റ്റാൻഡേർഡ് സിസ്റ്റം വികസിപ്പിക്കുക എന്നതാണ് ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നും അനിൽ ചൗഹാൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com