കരൂർ ദുരന്തം; വിജയ്‌ക്കെതിരായ ഹർജിയിൽ ഡിഎംകെയെ ശകാരിച്ച് സുപ്രീം കോടതി

മുഖ്യമന്ത്രി വിജയ് ഒരു പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി
കരൂർ  ദുരന്തം; വിജയ്‌ക്കെതിരായ ഹർജിയിൽ ഡിഎംകെയെ ശകാരിച്ച് സുപ്രീം കോടതി
Published on
Updated on

തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരെയാണ് ഡിഎംകെ സെക്രട്ടറി ആർ.എസ്.ഭാരതി ഹർജി നൽകിയത് . സാക്ഷികളെ സ്വാധീനിക്കുന്ന പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും ഇരുവരേയും തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും ഞങ്ങൾ നിയന്ത്രിക്കണമെന്നാണോ ആഗ്രഹിക്കുന്നുതെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നാണോ നിങ്ങൾ കരുതുന്നതെന്നും കോടതി ചോദിച്ചു. നിങ്ങൾ സ്വന്തമായി പ്രസംഗം നടത്തുന്നു. സിബിഐയെ അന്വേഷണത്തിനായി നിയോഗിച്ച ഒരു വിഷയത്തിൽ, ഒരു രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനയ്‌ക്കെതിരെ സുപ്രീം കോടതി എങ്ങനെയാണ് ഉത്തരവുകൾ നൽകുന്നതെന്നും കോടതി ഡിഎംകെ ജനറൽ സെക്രട്ടറി ആർ. എസ്. ഭാരതിയോട് ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഒരു പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഡിഎംകെ ഹർജി പിൻവലിച്ചു.

കരൂർ  ദുരന്തം; വിജയ്‌ക്കെതിരായ ഹർജിയിൽ ഡിഎംകെയെ ശകാരിച്ച് സുപ്രീം കോടതി
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയെന്ന് എസ്ഐടി റിപ്പോർട്ട്

2025 സെപ്റ്റംബറിൽ കരൂരിൽ നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നൽകിയിരുന്നു.

News Malayalam 24x7
newsmalayalam.com