മഹാരാഷ്ട്രയിൽ ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ചവരുടെ എണ്ണം 100 കടന്നു; ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രകാശ് പറഞ്ഞു
മഹാരാഷ്ട്രയിൽ  ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ചവരുടെ എണ്ണം 100 കടന്നു; ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Published on


മഹാരാഷ്ട്രയിൽ അപൂർവ ഓട്ടോ ഇമ്മ്യൂൺ രോഗമായ ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ചവരുടെ എണ്ണം 100 കടന്നു. 17 പേർ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോ​ഗം ബാ​ധിച്ച് സോലാപുരിൽ ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രകാശ് പറഞ്ഞു. പൂനെ മുനിസിപ്പൽ കോർപ്പറേഷനും മഹാരാഷ്ട്ര ആരോഗ്യ വകുപ്പും രോഗികളുടെ എണ്ണം കൂടാതിരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇപ്പോൾ കൈക്കൊള്ളുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗം വരുന്നത് തടയുന്നതിനായി പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കാനാണ് ഡൽഹി എയിംസിലെ ഡിഎം ന്യൂറോളജി എംഡി പ്രിയങ്ക സെഹ്‌രാവത് പറയുന്നത്. പനീർ, അരി, ചിപ്സ്, എന്നിവ ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ ഇത്തരം ഭക്ഷപദാർഥങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്ന അപൂർവ നാഡി രോഗമാണ് ജിബിഎസ് അഥവാ ഗില്ലിൻ ബാരെ സിൻഡ്രോം. ബാക്ടീരിയ വിഭാഗത്തിൽ പെടുന്ന കാംപിലോ ബാക്ടർ ജെജുനി, വയറ്റിൽ അണുബാധ ഉണ്ടാക്കുന്നതിനെ തുടർന്നാണ് ജെബിഎസ് ശരീരത്തെ ബാധിക്കുന്നത്.

ഗില്ലിൻ-ബാരെ സിൻഡ്രോം പകർച്ചവ്യാധിയല്ല മറിച്ച് സ്വയം രോഗപ്രതിരോധം ഉണ്ടാക്കുന്ന അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടൻ ചികിത്സ തേടണം. നാഡികളെ ബാധിയ്ക്കുന്ന ഈ രോഗം ശരീരത്തിന്റെ ചലന ശേഷിയെ ബാധിയ്ക്കാനും ശരീരത്തെ തളര്‍ത്താനും കഴിയും.

കാലുകളിലെ ബലഹീനത, മരവിപ്പ് എന്നിവയാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ. തുടർന്ന് കൈകാലുകൾ തളരുന്നതിലേക്കും പക്ഷാഘാതം വരുന്നതിലേക്കും ഇത് നയിക്കും. അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com