മലപ്പുറത്ത് മര്‍ദനത്തിനിരയായ ഭിന്നശേഷിക്കാരനെതിരെ പോക്‌സോ കേസ്

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കയറിയ വീട്ടിലെ കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരായ പരാതി
മലപ്പുറത്ത് മര്‍ദനത്തിനിരയായ ഭിന്നശേഷിക്കാരനെതിരെ പോക്‌സോ കേസ്
Published on

മലപ്പുറം എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്. മര്‍ദനത്തിന് ഇരയായ ജിബിനും, ജിബിനെ ആക്രമിച്ചവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ജിബിനെതിരെ പോക്‌സോ വകുപ്പാണ് ചുമത്തിയത്.

ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കയറിയ വീട്ടിലെ കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരായ പരാതി. ജിബിനെ മര്‍ദിച്ചവര്‍ക്കെതിരെ മാനസിക വൈകല്യം ഉള്ളയാളെ മനപ്പൂര്‍വം ആക്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം എടക്കരയില്‍ വഴിക്കടവ് സ്വദേശി ജിബിന് മര്‍ദനമേറ്റത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വീട്ടില്‍ കയറിയതിന്റെ പേരിലായിരുന്നു മര്‍ദനമെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടി ആരോപിച്ചത്.

എടക്കരയില്‍ നിന്നും വീട്ടിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ജിബിന്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറി. ഇതിന്റെ പേരിലാണ് മകനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പിതാവ് അലവിക്കുട്ടി പറയുന്നു.

ജിബിന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചുങ്കത്തറ സ്‌പെഷ്ല്‍ സ്‌കൂളില്‍ നാലാം ക്ലാസിലാണ് ജിബിന്‍ പഠിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com