പ്രതിയ്ക്ക് പഞ്ചായത്തിൽ പ്രവേശന വിലക്കുണ്ടായിരുന്നു; നെന്മാറ ഇരട്ടകൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്.
പ്രതിയ്ക്ക് പഞ്ചായത്തിൽ പ്രവേശന വിലക്കുണ്ടായിരുന്നു; നെന്മാറ ഇരട്ടകൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച
Published on

നെന്മാറ ഇരട്ടകൊലപാതകത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ച. ചെന്താമരയുടെ ജാമ്യവ്യവസ്ഥയിൽ നെന്മാറ പഞ്ചായത്തിൽ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. എന്നാൽ പ്രതി നെന്മാറയിൽ താമസിച്ചിട്ടും , നാട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജൻസിനും വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.


ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അഞ്ച് വര്‍ഷം മുമ്പാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com