നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷ; ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം ബില്ലിന് അംഗീകാരം നൽകിയത്
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ശിക്ഷ; ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍
Published on


നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്ലിന് അംഗീകാരം നല്‍കി രാജസ്ഥാന്‍ മന്ത്രിസഭ. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം ബില്ലിന് അംഗീകാരം നല്‍കിയത്. വരുന്ന സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.


ഉത്തര്‍പ്രദേശിലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് മതപരിവര്‍ത്തനം തടയാനുള്ള ബില്ലിന് രാജസ്ഥാനിലെ ബിജെപി സര്‍ക്കാരും ഒരുങ്ങുന്നത്. മതപരിവര്‍ത്തനം തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയുടെ പ്രതികരണം.


ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ബലപ്രയോഗത്തിലൂടെയോ നിര്‍ബന്ധിതമായോ മതം മാറ്റുന്നതില്‍ നിന്നും വിലക്കുന്നതാണ് നിര്‍ദിഷ്ട ബില്‍. അത്തരം ലക്ഷ്യത്തോടെ ഒരു വ്യക്തി വിവാഹം കഴിച്ചാല്‍, ആ വിവാഹം അസാധുവാക്കാന്‍ പുതിയ ബില്‍ കുടുംബ കോടതിക്ക് അധികാരം നല്‍കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, മതപരിവര്‍ത്തനം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാകും. നിയമത്തില്‍ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു.

മതപരിവർത്തനം തടയുന്നതിനുള്ള ബിൽ 2024-ൽ ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും ആണ് വ്യവസ്ഥ ചെയ്യുന്നത്. വ്യക്തിയോ സ്ഥാപനമോ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ കഠിനമായ ശിക്ഷയാണ് നൽകുക. നിയമത്തിൽ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും പാർലമെന്‍ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു.

ആരെങ്കിലും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്ന് ബില്ലില്‍ നിർദേശിക്കുന്നുണ്ട്. നടക്കുന്നത് നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിക്കും. ഇത് നിർബന്ധിതമോ പ്രലോഭനത്തിന് കീഴിൽ അല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ അപേക്ഷകനെ മുന്നോട്ട് പോകാൻ അനുവദിക്കുകയുള്ളു എന്നും ജോഗറാം പട്ടേൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com