
മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സംഭവത്തിൽ എന്‍.എന്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് അറിയിച്ചു. ഇത് സാക്ഷര കേരളത്തിന് നിരക്കാത്ത പെരുമാറ്റമാണെന്ന് കെയുഡബ്ല്യൂജെ പ്രസ്താവനയിൽ പറയുന്നു. നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയാണ് നടത്തിയതെന്നും ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.
പാർട്ടി വിടൽ തീരുമാനം മാധ്യമ സൃഷ്ടിയെന്നായിരുന്നു സിപിഎം നേതാവ് എൻ.എൻ.കൃഷണദാസ് പ്രതികരിച്ചത്. ഷുക്കൂറിൻ്റെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടി നിൽക്കുന്നതു പോലെയാണ് മാധ്യമപ്രവർത്തകരെന്നായിരുന്നു എൻ.എൻ. കൃഷണദാസിൻ്റെ പ്രതികരണം.
സിപിഎം ഏരിയ കമ്മറ്റി അംഗം ഷുക്കൂർ കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഷുക്കൂറിനെ കണ്ടതും അഭിപ്രായം തേടിയതും. എന്നാൽ പാർട്ടി വിടുന്നുവെന്ന പ്രചരണം നിലനിൽക്കെ ഷുക്കൂർ പാലക്കാട്ടെ സിപിഎം കൺവൻഷനിൽ പങ്കെടുത്തിരുന്നു.