ആലപ്പുഴയിൽ കാണാതായ നവജാതശിശു ജീവനോടെ ഇല്ലെന്ന് സ്ഥിരീകരണം: യുവതിയേയും ആൺസുഹൃത്തിനേയും ചോദ്യം ചെയ്യുന്നു

നിയമ വിരുദ്ധമായി നവജാത ശിശുവിനെ മറ്റൊരാൾക്ക് വിൽക്കുകയോ കുട്ടിയെ കൊല്ലുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു പൊലീസിൻ്റെ സംശയം
ആലപ്പുഴയിൽ കാണാതായ നവജാതശിശു ജീവനോടെ ഇല്ലെന്ന് സ്ഥിരീകരണം: യുവതിയേയും ആൺസുഹൃത്തിനേയും ചോദ്യം ചെയ്യുന്നു
Published on

ചേർത്തലയിൽ കാണാതായ നവജാത ശിശു ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായുള്ള സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളായ ആശ ആൺസുഹൃത്ത് രതീഷ് എന്നിവർക്കെതിരെ നേരത്തെ ചേർത്തല പൊലീസ് കേസെടുത്ത് ചോദ്യം ചെയ്തിരുന്നു. നിയമ വിരുദ്ധമായി നവജാത ശിശുവിനെ മറ്റൊരാൾക്ക് വിൽക്കുകയോ കുട്ടിയെ കൊല്ലുകയോ ചെയ്തുവെന്നായിരുന്നു ആദ്യം പൊലീസിൻ്റെ സംശയം.

രണ്ടുദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കണമെന്നും സിഡബ്ല്യുസി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. ആശാവർക്കർ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ കണ്ടില്ല.തുടർന്ന് ജനപ്രതിനിധിയാണ് വിവരം പോലീസിൽ അറിയിച്ചത്.

കുഞ്ഞിനെ തൃപ്പൂണിത്തറയിലെ ഒരു കൂട്ടർക്ക് വിറ്റതായി യുവതി പറഞ്ഞതായി വാർഡ് മെമ്പർ ഷിൽജ പറഞ്ഞിരുന്നു. ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും യുവതി മറച്ചുവെച്ചിരുന്നു. വയറ്റിൽ മുഴ ആണെന്നാണ് വീട്ടിൽ പറഞ്ഞത്. ബൈസ്റ്റാൻഡറായി ആശുപത്രിയിൽ നിന്നത് വാടകയ്ക്ക് നിർത്തിയ സ്ത്രീയായിരുന്നു. വളർത്താൻ നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് കുഞ്ഞിനെ നൽകിയതെന്നും യുവതി പറഞ്ഞതായി മെമ്പർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com