
മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് സുരേഷ്ഗോപിയുടെ സന്ദർശനം. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി ചെന്നത്.
ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിർമിക്കാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയായ ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു.
ചേറ്റൂരിൻ്റെ പുത്രന് കേരള ജനത ഒന്നാകെ ആദരവർപ്പിക്കണമെന്നാണ് മോദി പറഞ്ഞത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്രിട്ടീഷുകാർക്ക് എതിരെ നിയമയുദ്ധം നടത്തിയ ആളാണ് ചേറ്റൂർ. തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത തുറന്നുകാട്ടുന്നതിൽ ചേറ്റൂർ വലിയ പങ്കുവഹിച്ചിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.