യുജിസി കരട് വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കും: സിറോ മലബാര്‍ സഭ

പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും സിറോ മലബാർ സഭ പറഞ്ഞു.
യുജിസി കരട് വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കും: സിറോ മലബാര്‍ സഭ
Published on


യുജിസി കരട് വിജ്ഞാപനത്തിനെതിരെ സിറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡ് കമ്മിറ്റി. കരട് വിജ്ഞാപനം ആശങ്ക സൃഷ്ടിക്കുന്നുവെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അപ്രായോഗികമാക്കുമെന്നും സിനഡ് അഭിപ്രായപ്പെട്ടു.

പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് സീറോമലബാര്‍ സഭ പിന്തുണ നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

പുതിയ യുജിസി റെഗുലേഷന്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ളകടന്നു കയറ്റമാണെന്നും സിനഡ് കമ്മിറ്റി പറഞ്ഞു. എക്കാലവും ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു കാലവും നിശബ്ദരായി ഇരുന്നിട്ടില്ലെന്നും സിനഡ് കമ്മിറ്റി പറഞ്ഞു.

അതേസമയം യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. ആസൂത്രിതമായി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഇല്ലാതാക്കുന്ന നടപടിയാണെന്നും സര്‍വകലാശാലകള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാതാക്കുന്ന ഈ കരട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരട് വിജ്ഞാപനത്തിനെതിരെ ഫെബ്രുവരി 20ന് സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ആര്‍. ബിന്ദു പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com