ഏകീകൃത കുർബാന വൈകിയാണെങ്കിലും നടപ്പിലാകും; വിമതർക്ക് ആലഞ്ചേരിയുടെ മുന്നറിയിപ്പ്

താൻ സ്ഥാനം ഉപേക്ഷിച്ചത് ഏകീകൃത കുർബാന നടപ്പിലാകുമെന്ന പ്രതീക്ഷയോടെയാണെന്നും ആലഞ്ചേരി പറഞ്ഞു
ഏകീകൃത കുർബാന വൈകിയാണെങ്കിലും നടപ്പിലാകും; വിമതർക്ക് ആലഞ്ചേരിയുടെ മുന്നറിയിപ്പ്
Published on

കുർബാന തർക്കത്തെ തുടർന്ന് വിമതർക്ക് മുന്നറിയിപ്പുമായി മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഏകീകൃത കുർബാന വൈകിയാണെങ്കിലും നടപ്പിലാകുമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി മുന്നറിയിപ്പ് നൽകി. സംഘർഷങ്ങൾ സംഘട്ടനങ്ങളാകരുത്. താൻ സ്ഥാനം ഉപേക്ഷിച്ചത് ഏകീകൃത കുർബാന നടപ്പിലാകുമെന്ന പ്രതീക്ഷയോടെയാണ്. എന്നാൽ ഇപ്പോഴും മാറ്റമൊന്നും ഉണ്ടായില്ലെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

കഴിഞ്ഞ മാസം, ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന അഞ്ച് പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാരോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏറ്റെടുത്ത പള്ളിയുടെ താക്കോൽ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. എറണാകുളം, പാലക്കാട് കളക്ടർമാരെ സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു.

സഭാ അധികൃതർ നൽകിയ കോടതിയലക്ഷ്യ പരാതിയിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, എരിക്കിൻചിറ, ചെറുകുന്നം എന്നീ അഞ്ച് പള്ളികളാണ് ജില്ലാ കളക്ടർമാരോട് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പലവട്ടം പിന്മാറുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com