വയനാട് ദുരന്തം; സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി

കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടിയൊന്നുമല്ല കിട്ടിയതെന്നും കേരളം അറിയിച്ചു
വയനാട് ദുരന്തം; സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി
Published on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. അതേസമയം ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ കേരള സർക്കാർ കോടതിയെ സമീപിച്ചു. നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനോട് ഈ വിവരം കത്തലൂടെ അറിയിക്കുകയായിരുന്നു. ഈ കത്ത് സർക്കാർ കോടതിയിൽ സമർപ്പിച്ചു. കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടിയൊന്നുമല്ല കിട്ടിയതെന്നും കേരളം അറിയിച്ചു.

എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതൊക്കെ മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ പറയുന്നത് അല്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു. 116 ദിവസത്തോളമായി ദുരന്തം നടത്തിട്ട്. എല്ലാവരും പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ നോക്കി കണ്ടത്. അതുകൊണ്ട് തന്നെ നല്ലൊരു പാക്കേജ് പ്രതീക്ഷിച്ചതിന് ഇപ്പോൾ പുറത്തുവന്ന തീരുമാനം തിരിച്ചടിയായിരിക്കുകയാണെന്ന് പ്രദേശവാസി പറഞ്ഞു. ഇതോടെ പുനരധിവാസം പോലുള്ള നടപടി ക്രമങ്ങൾ വൈകുമെന്ന ആശങ്കയും ഇവർ പങ്കുവെയ്ക്കുന്നു. കേന്ദ്രം തിരുത്താൻ തയ്യാറായില്ലെങ്കിൽ വലിയ പ്രക്ഷോഭകത്തിലേക്ക് പോകുമെന്നും ഇവർ അറിയിച്ചു.

ALSO READ
മണ്ഡല - മകരവിളക്ക് മഹോത്സവം;ശബരിമല നട ഇന്ന് തുറക്കും


വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരന്‍റെ നിലപാട്. അതേസമയം എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു.

കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം, എസ്‌ഡിആര്‍എഫില്‍ 394 കോടിരൂപ ബാലന്‍സ് ഉണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി ദുരന്തം സംഭവിച്ച വയനാട്ടിലെത്തി. തുടര്‍ന്ന് സമിതി സമർപ്പിച്ച റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ അറിയിച്ചു.

അതേ സമയം വയനാടിന് സഹായം തരാത്തത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു .കേന്ദ്രം സഹായിച്ചില്ല എങ്കിലും കേരളം മുന്നോട്ട് പോകുമെന്ന് മന്ത്രി ഒ.ആർ.കേളുവിൻ്റെ പ്രതികരണം. കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്ന് കേരളത്തിൻ്റെ പ്രതിനിധിയായ കെ.വി.തോമസും , കേന്ദ്രത്തിൻ്റേത് പിന്നിൽ നിന്നുള്ള മാരകമായ കുത്തെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. വയനാടിനോടുള്ള കേന്ദ്ര അവഗണന ഞെട്ടിക്കുന്നതാണെന്നും അതിശക്തമായ പ്രതിഷേധം തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com