"ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും":ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ അട്ടിമറി കുറ്റം ചുമത്തിയതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
Brazil’s President Luiz Inácio Lula against  Donald Trump
Brazil’s President Luiz Inácio Lula against Donald TrumpSource; Reuters
Published on

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. ട്രംപുമായി ഒരു ബന്ധവും ഇല്ലെന്ന് ലുല പറഞ്ഞു. ട്രംപ് ബ്രസീലുമായുള്ള ബന്ധത്തിൽ വരുത്തുന്ന തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ചക്രവർത്തിയല്ല ട്രംപെന്നും ലുല വിമർശിച്ചു.

അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലുല യുടെ പരാമർശം. ജൂലൈയിൽ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ട്രംപ് ഭരണകൂടം ചുമത്തിയിരുന്നു. ഇരു രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധം വഷളാകാൻ ഇത് കാരണമായി. ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ അട്ടിമറി കുറ്റം ചുമത്തിയതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

Brazil’s President Luiz Inácio Lula against  Donald Trump
സമ്പദ്‌വ്യവസ്ഥയിലെ ആഘാതം പരിഹരിക്കാൻ താല്‍ക്കാലിക നടപടി; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്

ട്രംപിനെ ലുല മുമ്പ് പലപ്പോഴും വിമർശിച്ചിട്ടുണ്ട്, എന്നാൽ രണ്ട് നേതാക്കളും തമ്മിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് അദ്ദേഹം കരുതുന്ന ഏറ്റവും വ്യക്തമായ പ്രസ്താവനയാണിത്. ഈ താരിഫുകളെ "അതിശക്തമായി രാഷ്ട്രീയം" എന്ന് വിശേഷിപ്പിച്ച ലുല, കാപ്പി, മാംസം പോലുള്ള ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com