നേപ്പാളിലെ ജെൻ സി പ്രതിഷേധം: പൊതു മുതൽ നശിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന താക്കീതുമായി കരസേനാ മേധാവി

ജനങ്ങൾ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് സിഗ്ദേൽ ദേശീയ ടെലിവിഷനിലൂടെ അഭ്യർത്ഥിച്ചു.
Nepal Army Chief request portestors to not involve in incidents of vandalism, loot, or attacks on individuals will lead to tough action
Published on

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. വ്യാപകമായി നടക്കുന്ന പൊതുമുതൽ നശീകരണത്തിനെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി.

രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് സിഗ്ദേൽ അഭ്യർത്ഥിച്ചു. രാജ്യത്തെ ദേശീയ ടെലിവിഷനിലൂടെയാണ് കരസേനാ മേധാവി ജനങ്ങളോട് പരസ്യമായ ഈ അഭ്യർഥന നടത്തിയത്.

Nepal Army Chief request portestors to not involve in incidents of vandalism, loot, or attacks on individuals will lead to tough action
ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീടിന് തീയിട്ടു; ഭാര്യയെ തീവച്ച് കൊലപ്പെടുത്തി

പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാനുള്ള ചുമതല നേപ്പാൾ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം നിർബാധം തുടരുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നശീകരണ പ്രവർത്തനങ്ങൾ, കൊള്ളയടിക്കൽ, സംഘടിതമായ ആക്രമണം എന്നിവ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്നും സൈന്യം അറിയിച്ചു.

Nepal Army Chief request portestors to not involve in incidents of vandalism, loot, or attacks on individuals will lead to tough action
നേപ്പാൾ പ്രസിഡൻ്റും രാജിവച്ചു; പ്രതിഷേധം ഭയന്ന് രാജ്യം വിട്ട് പ്രധാനമന്ത്രി ഒലി; മുൻ പ്രധാനമന്ത്രിമാരെ ജനക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com