ചുറ്റിലും തൂവെള്ള നിറം മാത്രം... സഞ്ചാരികളെ മാടിവിളിച്ച് അരോള പർവതവും നീലത്തടാകവും

ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ അരോളയിൽ ഈ സീസണിൽ ആദ്യമായാണ് മഞ്ഞു പൊഴിഞ്ഞത്
ചുറ്റിലും തൂവെള്ള നിറം മാത്രം... സഞ്ചാരികളെ മാടിവിളിച്ച് അരോള പർവതവും നീലത്തടാകവും
Published on

സ്വിസ് പർവതനിരകളിൽ ഈ സീസണിലെ ആദ്യ മഞ്ഞുകണം വീണു. ഇനി സഞ്ചാരികളുടെ ഒഴുക്കാണ്. രണ്ടായിരം മീറ്റർ ഉയരത്തിലുള്ള അരോള പർവതത്തിന് നടുക്കുള്ള നീല തടാകവും ഈ കാഴ്ചയ്ക്ക് മാറ്റ് കൂട്ടും.

ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ അരോളയിൽ ഈ സീസണിൽ ആദ്യമായാണ് മഞ്ഞു പൊഴിഞ്ഞത്. പച്ച പുതഞ്ഞ പുൽമൈതാനങ്ങൾക്കും ലാച്ച് മരങ്ങളുടെ തലപ്പൊക്കത്തിനും മുകളിലുള്ള അരോള പർവതനിരകൾ വെള്ള പുതച്ചുതുടങ്ങിയ കാഴ്ച അതിമനോഹരമാണ്.

ചുറ്റിലും തൂവെള്ള നിറം മാത്രം... സഞ്ചാരികളെ മാടിവിളിച്ച് അരോള പർവതവും നീലത്തടാകവും
വന്നത് വൈകിയെങ്കിലും പതിവിലും കളറായി : മഞ്ഞിന്‍റെ തൊപ്പിയണിഞ്ഞ് മൗണ്ട് ഫുജി

ചുറ്റിലും തൂവെള്ള നിറം മാത്രം. സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെ സ്വാഗതം ചെയ്യുകയാണ് സഞ്ചാരികൾ. 2000 മീറ്റർ ഉയരത്തിലുള്ള പർവതത്തിന് നടുവിലായി ഒരു നീലത്തടാകവുമുണ്ട്. ആൽഗകളും കളിമണ്ണും കൂടിച്ചേർന്നാണ് തടാകത്തിന് നീല നിറം ലഭിച്ചത്. അതുകൊണ്ടാണ് തടാകത്തിന് ഈ പേര് ലഭിച്ചത്.

വലൈസ് കാന്റണിൽ സ്ഥിതി ചെയ്യുന്ന സ്വിസ് പർവതഗ്രാമമായ അരോളയിൽ ഒക്ടോബർ , നവംബർ മാസങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്. അടുത്ത മാർച്ച് വരെ ശൈത്യകാലം തുടരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com