

വാഷിംഗ്ടൺ: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ ഗ്രൂപ്പുകളുടെ പ്രഖ്യാപനം വെള്ളിയാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ഔദ്യോഗിക നറുക്കെടുപ്പിൽ തീരുമാനിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ ഇതിനോടകം തന്നെ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പുറമെ അമേരിക്കൻ കായിക ഇതിഹാസങ്ങളായ ഷാക്കിൾ ഒനീൽ, ടോം ബ്രാഡി എന്നിവരും നറുക്കെടുപ്പിൽ പങ്കെടുക്കും.
2026ലെ ഫുട്ബോൾ ലോകകപ്പ് 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും. ഇതുവരെ 42 രാജ്യങ്ങൾ യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന ആറ് സ്ഥാനങ്ങൾ യൂറോപ്യൻ, ഇൻ്റർ കോണ്ടിനെൻ്റൽ പ്ലേഓഫുകളിലൂടെ തീരുമാനിക്കും.
2026 ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പ് എപ്പോൾ നടക്കും?
ഫൈനൽ നറുക്കെടുപ്പ് 2025 ഡിസംബർ 5 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും.
2026 ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പ് നടക്കും?
അവസാന നറുക്കെടുപ്പ് വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെൻ്ററിൽ നടക്കും.
48 ടീമുകളെ റാങ്കിംഗിൻ്റെ അടിസ്ഥാനത്തിൽ 12 പേർ വീതമുള്ള നാല് പോട്ടുകളായി തിരിച്ചിട്ടുണ്ട്.
പോട്ട് 1: കാനഡ, മെക്സിക്കോ, യുഎസ്എ, സ്പെയിൻ, അർജൻ്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർലാൻഡ്‌സ്, ബെൽജിയം, ജർമനി.
പോട്ട് 2: ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, യുറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്‌ട്രേലിയ.
പോട്ട് 3: നോർവെ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക.
പോട്ട് 4: ജോർദാൻ, കാബോ വെർഡെ, ഘാന, കുറക്കാവോ, ഹെയ്തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേഓഫ് എ, ബി, സി, ഡി, ഇൻ്റർ കോണ്ടിനെൻ്റൽ പ്ലേഓഫ് ടൂർണമെൻ്റ് 1, 2.
നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായിരിക്കും ടൂർണമെൻ്റിൽ ഉണ്ടാകുക. പോട്ട് ഒന്നിൽ നിന്നുള്ള എല്ലാ ടീമുകളെയും എ മുതൽ എൽ വരെയുള്ള ഗ്രൂപ്പുകളായി തരംതിരിക്കും. ശേഷിക്കുന്ന നാല് പോട്ടുകൾക്കും ഇതേ പ്രക്രിയ ആവർത്തിക്കും.
യൂറോപ്പിൽ നിന്ന് 16 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കുന്നതിനാൽ, നാല് ഗ്രൂപ്പുകളിൽ രണ്ട് യൂറോപ്യൻ ടീമുകൾ വീതമുണ്ടാകും. ഫിഫ നിയമപ്രകാരം യുവേഫ ഒഴികെ, ഒരേ കോൺഫെഡറേഷനിൽ നിന്നുള്ള രണ്ട് ടീമുകളെ ഒരേ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്താൻ കഴിയില്ല. ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടങ്ങൾ കൂടുതൽ ആവേശകരമാക്കാനാണ് ഈ നീക്കം.
ലോക റാങ്കിംഗിലെ ആദ്യ നാല് സ്ഥാനങ്ങളിലുള്ള സ്പെയിൻ, അർജൻ്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കായി ഫിഫ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടങ്ങളിൽ ഈ ടീമുകൾ ഏറ്റുമുട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നോക്കൗട്ട് ഘട്ടങ്ങളിൽ നാല് വ്യത്യസ്ത ക്വാഡ്രൻ്റുകളിലായി അവരെ ഗ്രൂപ്പുകളായി തരംതിരിക്കും.
ഫിഫ ലോകകപ്പ് 2026 നറുക്കെടുപ്പിൻ്റെ തത്സമയ സ്ട്രീമിംഗ് FIFA.comലും ഇന്ത്യയിലെ ഫിഫയുടെ യൂട്യൂബ് ചാനലിലും FIFA+ ആപ്പിലും ലൈവായി കാണാം.