ആയിരം ദിവസത്തിനിടെ മരിച്ചുവീണത് 21,500 കുട്ടികള്‍!

Summary

തകര്‍ന്നടിഞ്ഞൊരു നഗരത്തില്‍, ഉപരോധത്തിന്റെ മുള്ളുവേലിക്കുള്ളില്‍, കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഒരു ജനത. പിറന്നുവീണ മണ്ണില്‍ അഭയാര്‍ഥികളെ പോലെ ജീവിതം. ഒരിറ്റു കുടിവെള്ളത്തിനുപോലും അതിര്‍ത്തി ഭേദിച്ചെത്തിയ ആയുധധാരികളോട് ഇരക്കണം. ജീവിതത്തിനും മരണത്തിനും ഇടയില്‍ നേര്‍ത്തൊരു വേര്‍തിരിവു പോലുമില്ലെന്ന തിരിച്ചറിവില്‍ മരിച്ചു ജീവിക്കുന്നൊരു ജനത. കൈയും കാലും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ ഇല്ലാത്ത, യുദ്ധം ബാക്കിവച്ച ജീവനുള്ള മാംസക്കഷണങ്ങള്‍ വേറെയും... വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള യുദ്ധം ഒരു നഗരത്തെ ബാക്കിവച്ചിരിക്കുന്നത് ഇങ്ങനെയാണ്. യാതൊന്നിനാലും ന്യായീകരിക്കാനാകാത്ത കടന്നാക്രമണം ഗാസയുടെ ജീവിതത്തെ തല്ലിക്കെടുത്തിയിട്ട് ആയിരം ദിവസമാകുന്നു.

News Malayalam 24x7
newsmalayalam.com