ഡോക്ടര്‍മാര്‍ വിധിച്ചത് 20 വര്‍ഷം ആയുസ്; 58 വര്‍ഷം കൂട്ടിയെഴുതി മാര്‍ത്ത ലിലാര്‍ഡ്

Summary

യുഎസിൽ പതിനായിരക്കണക്കിന് കുട്ടികൾ പോളിയോ ബാധിച്ച് തളർന്നുവീഴുന്ന കാലം. രണ്ടായിരവും മൂവായിരവുമൊക്കെ ആയിരുന്നു ഒരു വർഷത്തെ മരണനിരക്ക്. അത്തരമൊരു കാലത്താണ് അഞ്ചു വയസുകാരി മാർത്ത ലിലാർഡിനെയും പോളിയോ വീഴ്ത്തിയത്. വിദഗ്‍ധ പരിശോധനയ്ക്കൊടുവിൽ ഡോക്ടർമാർ വിധിച്ചത് 20 വർഷം ആയുസ്. വിധിയെ പഴിച്ച് മാറിയിരിക്കാന്‍ മാർത്തയുടെ മാതാപിതാക്കളായ തോമസ് ലിലാര്‍ഡും ഗ്ലോറിയ ജൂണ്‍ മെങ്ങും തയ്യാറല്ലായിരുന്നു. അവർ കുഞ്ഞു മാർത്തയെ ഒരു പോരാട്ടത്തിന് സജ്ജയാക്കി. കഴുത്തിന് താഴെ തളർന്നുപോയ ആ പിഞ്ചുശരീരത്തെ അവർ ഒരു ഇരുമ്പ് കൂടിനുള്ളിൽ സുരക്ഷിതമാക്കി. അയൺ ലങ് അഥവാ ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ഒരു ജീവിതം. 73 വർഷം മാർത്ത അങ്ങനെ ജീവിച്ചു. യുഎസിലെ അവസാന പോളിയോ ബാധിതയായി അവർ വിട പറയുമ്പോൾ, ചരിത്രം ചില കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.

News Malayalam 24x7
newsmalayalam.com